കനത്ത ചൂടിൽ തണുപ്പ് തേടി പാമ്പുകളും ഇഴ ജന്തുക്കളും ; ജാഗ്രതയ്ക്കായി #Snakepedia വെബ്‌സൈറ്റ്.
ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങൾ;ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം #Earth
ഭൂമിക്ക് സമാനമായ പ്രത്യേകതകളുള്ള 45 ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പുറത്തുവിട്ടുകൊണ്ട് പ്രപഞ്ചത്തിലെ ജീവൻ്റെ സാന്നിധ്യം തേടിയുള്ള യാത്രയിൽ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ശാസ്ത്രലോകം.
കോർണൽ സർവ്വകലാശാലയിലെ കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലിസ കാൽറ്റെനെഗറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ആയിരകണക്കിന് സൗരയൂഥേതര ഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റുകൾ) നിരീക്ഷിച്ച ശേഷം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.
നിലവിൽ കണ്ടെത്തിയിട്ടുള്ള ആറായിരത്തിലധികം ഗ്രഹങ്ങളിൽ നിന്ന്, ദ്രാവകാവസ്ഥയിൽ ജലം നിലനിൽക്കാൻ ഉള്ള 'ഹാബിറ്റബിൾ സോൺ' അഥവാ ജീവാനുകൂല മേഖലയിലുള്ള ഗ്രഹങ്ങളെയാണ് ഗവേഷകർ തരംതിരിച്ചത്.
യൂറോപ്യന്‍ സ്പേസ് ഏജൻസിയുടെ ഗയ പ്രവർത്തനത്തിൽ നിന്നും നാസയുടെ ആർക്കൈവുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തതാണ് ഈ കണ്ടെത്തലിലേക്ക് സംഘം എത്തിയത്. ഒരു ഗ്രഹത്തിന് അതിൻ്റെ നക്ഷത്രത്തിൽ നിന്ന് ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് പരിശോധിച്ചാണ് ജീവനെ പിന്തുണയ്ക്കുമോ എന്ന് വിലയിരുത്തിയത്.
ഇത്തരത്തിൽ പരിശോധിച്ചപ്പോൾ 45 ഗ്രഹങ്ങൾ ജീവൻ നിലനിൽക്കാൻ അനുയോജ്യമായ വിപുലമായ മേഖലയിലാണെന്നും, അതിൽ തന്നെ 24 എണ്ണം ജീവൻ്റെ സാന്നിധ്യത്തിന് ഏറ്റവും സാധ്യതയുള്ള കർശനമായ പരിധിയിലാണെന്നും വ്യക്തമായി.
ഭൂമിയിൽ നിന്ന് ഏകദേശം 40 പ്രകാശവർഷം അകലെയുള്ള ട്രാപ്പിസ്റ്റ്-1 നക്ഷത്രസമൂഹത്തിലെ ഗ്രഹങ്ങൾ, 'സൂപ്പർ എർത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന TOI-715 b എന്ന ഗ്രഹമാണ് ഈ പഠനത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്.
ഇവയ്ക്ക് പുറമെ പ്രോക്‌സിമ സെഞ്ച്വറി ബി, എൽഎച്ച്എസ് 1140 ബി തുടങ്ങിയ ഗ്രഹങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജെയിസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഗ്രഹങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.
ഒരു ഗ്രഹം ജീവാനുകൂല മേഖലയിലാണെന്ന് കണ്ടെത്തുന്നതുകൊണ്ട് മാത്രം അവിടെ ജീവൻ ഉണ്ടെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള മനുഷ്യൻ്റെ അന്വേഷണത്തിന് ഈ കണ്ടെത്തൽ വലിയ കരുത്തുപകരുന്നു.
45 Earth-like planets discovered
അമ്പിളിമാമന്റെ മടിയിലിലേക്ക് വീണ്ടും മനുഷ്യർ.. ആർട്ടെമിസ് വിക്ഷേപണം വിജയം... #Artemis
"സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നു, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും" നിങ്ങൾക്കും കിട്ടിയില്ലെ ഈ മെസ്സേജ് ? വാർത്ത സത്യമോ ? ഇവിടെ വായിക്കുക : | Malayoram News #FACT_CHECK #Aphelion
കണ്ണൂർ:
“നാളെ പുലർച്ചെ മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും, കാലാവസ്ഥ തണുക്കും, ശാരീരിക അസ്വസ്ഥതകൾ വർധിക്കും” എന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുകയാണ്. ആസ്ത്മയും ശ്വാസം മുട്ടലും ഉള്ള സുഹൃത്തുക്കൾക്ക് ഈ മെസ്സേജ് ഷെയർ ചെയ്ത് സഹായിക്കുന്ന കൂട്ടുകാരെയും നമുക്ക് ഉണ്ടാകും, എന്നാൽ ഈ പ്രചാരണത്തിന്റെയാഥാർത്ഥ്യംഎന്താണെന്ന്നമുക്ക്നോക്കാം.
എന്താണ് പ്രചരിക്കുന്ന സന്ദേശം?
നാളെ പുലർച്ചെ 5:27 മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും, ഇത് വായു തണുക്കാൻ കാരണമാകുന്നു. ഈ പ്രതിഭാസത്തെ അഫെലിയോൺ എന്ന് വിളിക്കുന്നു. സാധാരണയായി, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം 90,000,000 കിലോമീറ്ററാണ്. അഫെലിയോൺ സമയത്ത്, സൂര്യൻ 152,000,000 കിലോമീറ്റർ അകലെയാണ്. ഈ പ്രതിഭാസം ഈ വർഷം ഓഗസ്റ്റ് വരെ തുടരും. സാധാരണയായി, കാലാവസ്ഥ പതിവിലും തണുപ്പായിരിക്കും, ഇത് ജലദോഷം, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും.
അതിനാൽ, ഈ സമയത്ത്, ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുക, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗം തടയുന്നതിനും.
ഈ പോസ്റ്റ് എല്ലാവരുമായും പങ്കിടാൻ മറക്കരുത്.
സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്ന അഫെലിയോൺ (Aphelion) പ്രതിഭാസം മൂലം തണുപ്പ് കൂടുമെന്നും, ജലദോഷം, ചുമ, ശ്വസന ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും സന്ദേശങ്ങൾ അവകാശപ്പെടുന്നു.
വസ്തുത എന്ത്?
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്ന ഘട്ടമാണ് അഫെലിയോൺ. ഇത് സാധാരണയായി ജൂലൈ മാസത്തിലാണ് സംഭവിക്കുന്നത്. അഫെലിയോൺ സമയത്ത് ഭൂമിയിൽ അസാധാരണമായ തണുപ്പോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് ശാസ്ത്രീയമായി വ്യക്തമാണ്.
വിദഗ്ധരുടെ വിശദീകരണം
കാലാവസ്ഥാ നിരീക്ഷണ കൂട്ടായ്മയായ Weatherman Kerala വ്യക്തമാക്കുന്നത്, അഫെലിയോൺ കാരണം ഭൂമിയിൽ വലിയ തണുപ്പോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമെന്ന് പറയുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ പൂർണമായും തെറ്റാണെന്നാണ്. എല്ലാ വർഷവും ഇതേ തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ആവർത്തിക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നത്, ഭൂമിയിലെ ചൂട്–തണുപ്പ് നിയന്ത്രിക്കുന്നത് അഫെലിയോൺ അല്ലെന്നും, അന്തരീക്ഷ വ്യതിയാനങ്ങളും കാലാവസ്ഥാ ഘടകങ്ങളുമാണെന്നും ആണ്.
ഇപ്പോഴത്തെ സാഹചര്യം
ഭൂമി സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന ഘട്ടമായ പെരിഹെലിയോൺ (Perihelion) ജനുവരി 3–4 തീയതികളിൽ കഴിഞ്ഞു. ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പിന് അഫെലിയോൺ–പെരിഹെലിയോൺ പ്രതിഭാസങ്ങളുമായി യാതൊരു ബന്ധവും ഇല്ല.
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം
ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ്. അതിനാൽ വർഷം മുഴുവൻ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം മാറുന്നു. എന്നിരുന്നാലും, സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ശരാശരി ദൂരം ഏകദേശം 150 ദശലക്ഷം കിലോമീറ്റർ ആണ്. ഇതിനെ ഒരു ജ്യോതിശാസ്ത്ര യൂണിറ്റ് (AU) എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നു.
Fact Check Verdict
വാർത്തയുടെ സത്യാവസ്ഥ : തെറ്റ് ❌
സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതിന്റെ പേരിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമെന്ന് പറയുന്ന പ്രചാരണം ഫേക്ക് ന്യൂസാണ് . മാത്രമല്ല, ഇത്തരം മെസ്സേജുകളിൽ "നാളെ" എന്നു പറയുമെങ്കിലും കൃത്യമായ ദിവസം നമുക്ക്കാണുവാൻ സാധിക്കില്ല, അതോടൊപ്പം "പോസ്റ്റ് എല്ലാവരുമായും ഷെയർ ചെയ്യണം" എന്ന എൻഡ് ലൈനും കൂടി ആകുമ്പോൾനമ്മളുടെ ഉള്ളിലെ നന്മ മരത്തിനെ ഉണർത്തി വ്യാജ വാർത്ത ഷെയർ ചെയ്യിപ്പിക്കയും ചെയ്യുന്നു.
🛑 Malayoram News മുന്നറിയിപ്പ്:
ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത സോഷ്യൽ മീഡിയ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് ഉറപ്പുള്ള ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ പരിശോധിക്കുക.
ഇന്ന് രാത്രിയിലെ ആകാശ വിസ്മയം കാണാൻ മറക്കല്ലേ, ഇനി കാണാൻ 2028 വരെ കാത്തിരിക്കണം.. #BloodMoon
ബഹിരാകാശത്തെ കണ്ണീര്‍ കണം, കല്‍പ്പന ചൗള വിട്ടുപിരിഞ്ഞ് 22 വര്‍ഷം.. #KalpanaChawla
ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗളയുടെ വിയോഗത്തിന് 22 വർഷം. 2003 ഫെബ്രുവരി 1 ന് കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തത്തിലാണ് കൽപന ജീവന്‍ വെടിഞ്ഞത്. ലോകത്തെ നടുക്കിയ വാർത്ത 2003 ഫെബ്രുവരി 1 ന് രാവിലെ 9 മണിയോടെയാണ് പുറത്തെത്തിയത്, STS-107 കൊളംബിയ തകർന്നു. അപകടത്തിൽ ഇന്ത്യൻ വംശജനായ ഗഗൻ ചൗള ഉൾപ്പെടെ ഏഴ് യാത്രക്കാരും മരിച്ചു. പതിനേഴു ദിവസത്തെ യാത്രയ്ക്ക് ശേഷം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ പേടകം ഇറങ്ങുന്നതിന് നിമിഷങ്ങൾ മുമ്പാണ് ദുരന്തം. വാഹനത്തെ മൂടിയിരുന്ന ഇന്ധന ടാങ്കിൻ്റെ ഒരു ചെറിയ കഷ്ണം പൊട്ടി ഇടതു ചിറകിൽ ഇടിക്കുകയായിരുന്നു. ചരിത്രപരമായ ഒരു ബഹിരാകാശ യാത്രയുടെ അവസാനം.
ബഹിരാകാശ പര്യവേഷണത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കൽപനയെ മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലേക്ക് നയിച്ചത്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ചൗള പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് 1980-കളിൽ കൽപന അമേരിക്കൻ പൗരയായി. കൊളറാഡോ സർവകലാശാലയിൽ നിന്ന് 1988-ൽ അവർ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്‌ഡി നേടി. 1994-ൽ ബഹിരാകാശയാത്രിക പരിശീലനം നേടി. 1997-ൽ അന്നത്തെ കൊളംബിയ ദൗത്യത്തിൽ അവൾ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തി, ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായി.
കൽപന ചൗളയുടെ രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ പറക്കൽ STS 107-ലായിരുന്നു. ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കാനാണ് പഠനം നടത്തിയത്.
ഈ ദുരന്തം കൊളംബിയ ദുരന്തത്തിന് ശേഷം കൽപനയ്ക്ക് മരണാനന്തര ബഹുമതികൾക്ക് കാരണമായി. കൽപന ചൗളയോടുള്ള ആദരസൂചകമായി നാസ ഒരു ബഹിരാകാശ പേടകത്തിന് അവരുടെ പേര് നൽകി. ഒരിക്കൽ ചന്ദ്രനിൽ കാലുകുത്തുന്നത് കൽപന സ്വപ്നം കണ്ടു. എന്നാൽ ആ ആകാശ സ്വപ്നം നാല്പതാം വയസ്സിൽ കൊളംബിയ ദുരന്തത്തിൽ തകർന്നു. കൽപ്പന അന്തരിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ കരുത്തും ധൈര്യവും പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നു.
ഇന്ത്യക്ക് ഇന്ന് അഭിമാനിമിഷം #India
എൻവിഎസ്-02 ഭ്രമണപഥത്തിലെത്തി, ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്നുള്ള നൂറാമത് വിക്ഷേപണം വിജയകരമായിരുന്നു. ഇന്ന് രാവിലെ 6.23നാണ് ജിഎസ്എൽവി എഫ്15 റോക്കറ്റ് കുതിച്ചുയർന്നത്. തദ്ദേശീയ നാവിഗേഷൻ പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹമായ എൻവിഎസ്-02നെ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ച് 20-ാം മിനിറ്റിൽ ഭ്രമണപഥത്തിൽ പ്രവേശിച്ചു. വിക്ഷേപണത്തിനായുള്ള 27 മണിക്കൂർ കൗണ്ട്ഡൗൺ ചൊവ്വാഴ്ച പുലർച്ചെ 2.53ന് ആരംഭിച്ചു.
നാവിഗേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള രണ്ടാം തലമുറ ഉപഗ്രഹമാണ് എൻവിഎസ്-02. കൃത്യമായ പൊസിഷനിംഗ്, നാവിഗേഷൻ, ടൈമിംഗ് എന്നിവ നൽകാനും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുമുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപഗ്രഹത്തിലുണ്ട്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രം 1971-ൽ ആരംഭിച്ചു.
ആദ്യത്തെ ദൗത്യം 1979-ലായിരുന്നു. ആദ്യ വിക്ഷേപണം SLV 3E1 ആയിരുന്നു. 1993-ൽ പി.എസ്.എൽ.വി വിക്ഷേപണം ആരംഭിച്ചു. 2001-ൽ ജി.എസ്.എൽ.വി., 2014-ൽ എൽ.വി. എം.3, 2022-ൽ എസ്.എസ്.എൽ.വി. ശ്രീഹരിക്കോട്ടയിൽ നിന്ന് PAT ദൗത്യങ്ങൾ പുറപ്പെട്ടു.
ചൊവ്വയിൽ നിന്നും പുതിയ വാർത്ത ; ശുദ്ധ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ച് നാസ. #NASA
വാസയോഗ്യമായേക്കാം; ഭൂമിയോളം വലിപ്പമുള്ള ഗ്രഹത്തെ കണ്ടെത്തി... #NASA
വാസയോഗ്യമാവാൻ സാധ്യതയുള്ള ഗ്രഹത്തെ കണ്ടെത്തി ഗവേഷക സംഘങ്ങൾ. ഭൂമിയേക്കാൾ അൽപം ചെറുതും എന്നാൽ ശുക്രനേക്കാൾ വലുതുമായ ഗ്രഹത്തെയാണ് കണ്ടെത്തിയത്. ഗ്ലീസ് 12 ബി ( Gliese 12b) എന്നാണ് ഇതിന് പേര്. മീനം നക്ഷത്ര രാശിയിലുള്ള ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. സൂര്യന്റെ 27 ശതമാനം മാത്രം വലിപ്പവും 60 ശതമാനം മാത്രം താപവും മാത്രമാണ് ഈ നക്ഷത്രത്തിനുള്ളത്. 12.8 ദിവസം കൊണ്ടാണ് ഗ്ലീസ് 12ബി ഈ നക്ഷത്രത്തെ ചുറ്റിവരുന്നത്.
ഇവർ ഇന്ത്യയുടെ അഭിമാനം, 'ഗഗൻയാൻ' യാത്രികരെ നയിക്കുന്നത് മലയാളി.. #Gaganyaan
ആദിത്യ വിക്ഷേപണം വിജയകരം, അഭിമാന ചുവടിൽ ഐഎസ്ആർഒ, ഇനി സൂര്യനെയും പഠിക്കും. #Aditya #ISRO #AdityaL1
ചന്ദ്രനിൽ ഇന്ത്യ, ചരിത്രം രചിച്ച് ഐഎസ്ആർഒ.. #Chandrayaan3
ലൂണ ഇനി ഇല്ല, റഷ്യൻ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി.. ലക്ഷ്യം പൂർത്തിയാക്കാൻ ചന്ദ്രയാൻ, ആകാംഷയോടെ ലോകം.. #SpaceNews
ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ : ഭൂമി വിട്ട് ചന്ദ്രയാൻ 3, ഇനി ചന്ദ്രൻ്റെ മടിത്തട്ടിലേക്ക്.. #Chandrayaan3
ചന്ദ്രയാന്‍ കുതിക്കുന്നു, വിക്ഷേപണം വിജയം, അഭിമാനത്തോടെ ഇന്ത്യ.. #Chandrayaan
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലേക്ക് കുതിക്കുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പുലർച്ചെ 2.35നാണ് എൽവിഎം 3 എം 4 ചന്ദ്രയാൻ 3 റോക്കറ്റ് കുതിച്ചുയർന്നത്. ചന്ദ്രനിലെ നിഗൂഢതകളുടെ അന്വേഷണ ചരിത്രത്തിൽ ഇന്ത്യയുടെ പുതിയ കുതിപ്പാണ് രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നുള്ള പേടകത്തിന്റെ വിക്ഷേപണം. 22-ാം മിനിറ്റിൽ ആദ്യ ഭ്രമണപഥത്തിലെത്തി. ബഹിരാകാശ പേടകം പ്രതീക്ഷിച്ചപോലെ സഞ്ചരിക്കുന്നുണ്ടെന്നും രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ 1.05നാണ് 26 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ ആരംഭിച്ചത്. തുടർന്ന് റോക്കറ്റിന് ഇന്ധനം നിറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടൊപ്പം റോക്കറ്റും പ്രോബ് സോഫ്‌റ്റ്‌വെയറും ഇലക്‌ട്രോണിക് സംവിധാനങ്ങളും മർദ വ്യതിയാനങ്ങളും മറ്റും തുടർച്ചയായി നിരീക്ഷിച്ചു.
കൗണ്ട്ഡൗണിന്റെ അവസാനം, സ്വയംഭരണ സംവിധാനം വിക്ഷേപണ ചുമതല ഏറ്റെടുത്തു. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ ചന്ദ്രയാൻ ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തും. വരും ദിവസങ്ങളിൽ ഭ്രമണപഥം ഘട്ടംഘട്ടമായി ഉയർത്തും.
കൺട്രോൾ റൂമിൽ നിന്നുള്ള കമാൻഡുകൾ വഴി ത്രസ്റ്ററുകൾ കത്തിക്കാം. അഞ്ച് ഘട്ടങ്ങളിലായി പാത ഉയർത്താനാണ് തീരുമാനം. ഓഗസ്റ്റ് ആദ്യവാരം പേടകം ഭൂമിയുടെ ഗുരുത്വാകർഷണമണ്ഡലം ഭേദിച്ച് ചന്ദ്രനിലെത്തും. നീണ്ട യാത്രക്കൊടുവിൽ ആഗസ്റ്റ് മൂന്നാം വാരം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിക്കും. പിന്നീട് ചന്ദ്രന്റെ ഏതാനും നൂറു കിലോമീറ്റർ ഉള്ളിൽ എത്തിക്കും. പ്രൊപ്പൽഷൻ മൊഡ്യൂൾ പിന്നീട് വേർപെടുത്തിയിരിക്കുന്നു. വീണ്ടും 50 കിലോമീറ്റർ അരികിലേക്ക് നീങ്ങും. ആഗസ്ത് 23-നോ 24-നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറങ്ങും. എതിർ ദിശകളിലേക്ക് നാല് ത്രസ്റ്ററുകൾ വെടിവെച്ചാണ് വേഗത നിയന്ത്രിക്കുന്നത്. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനമാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്. ലാൻഡറിനും റോവറിനും ആറ് പ്രധാന പരീക്ഷണ ഉപകരണങ്ങൾ ഉണ്ട്. രണ്ടാഴ്ചത്തെ പര്യവേക്ഷണത്തിന് ഇവ ഉപയോഗിക്കും.
1752 കിലോഗ്രാം ഭാരമുള്ള ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കി അതിനുള്ളിലെ റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കി സമീപത്ത് രാസപര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട ചന്ദ്രയാൻ-2 ന്റെ വിക്രം ലാൻഡറിന്റെ പരിഷ്കരിച്ച പതിപ്പാണ് മൂന്നാം ദൗത്യത്തിന്റെ ലാൻഡർ. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമിടുന്ന ലാൻഡറിന്റെ വിജയത്തോടെ, ചന്ദ്രനിൽ റോവർ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.






വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.